GIO Kerala

വഖഫ് നിയമ ഭേദഗതി: പ്രതിഷേധറാലി

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ’മുസ്‌ലിം വംശഹത്യാപദ്ധതിയായ വഖഫ് ഭേദഗതി നിയമം പിൻവലിക്കുക’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജി ഐ ഒ കേരള 2025 ഏപ്രിൽ 13 ന് കോഴിക്കോട് ബീച്ചിൽ വച്ച് റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. 800-ഓളം വിദ്യാർത്ഥിനി – യുവതികൾ അണിനിരന്ന പ്രക്ഷോഭ പരിപാടി വലിയ ശ്രദ്ധ നേടി. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അംബിക മറുവാക്ക്. അഡ്വ അനൂപ് വി ആർ, ബാബുരാജ് ഭഗവതി, വിമൻ ജസ്‌റ്റിസ് മൂറിമെന്റ് കേരള ജന. സെക്രട്ടറി ഫസ്‌ന മിയാൻ, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം ജന. സെക്രട്ടറി കെ ടി നസീമ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റ് സംസ്‌ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്‌ഥാന പ്രസിഡണ്ട് നഈം ഗഫൂർ, എസ്. ഐ. ഒ കേരള സംസ്‌ഥാന പ്രസിഡണ്ട് അഡ്വ അബ്ദുൽ വാഹിദ്, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ സംഗമത്തിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ ബാനർ ഉയർത്തുകയും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്‌തു.  

മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജി.ഐ.ഒ

കോഴിക്കോട്: മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള  എഐ  വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ. എഐ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചത് യഥാർഥത്തിൽ മുസ്‌ലിം സ്ത്രീകളുടെ അഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന ബിന്ദ് സുബൈർ ഫേസ്ബുക്കിൽ കുറിച്ചു. ‘മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം. സ്ത്രീകളുടെ ജീവിതത്തിനും തിരഞ്ഞെടുപ്പിനും എപ്പോഴും നിയന്ത്രണമുണ്ടാക്കുക എന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതിയിലുള്ള വെറുപ്പുൽപാദനം കൂടുതൽ അപകടകരമാണ്. കഴിഞ്ഞകാലത്തോളം ഇസ്‌ലാമോഫോബിയയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും’ ഷിഫാന ചൂണ്ടിക്കാട്ടി. 0 Facebook 0 Twitter 0 Linkedin 0 Whatsapp

ഇഫ്താർ സം​ഗമം സംഘടിപ്പിച്ചു.

ജി.ഐ.ഒ ഇഫ്താർ സംഗമം കോഴിക്കോട്: ഗേൾസ് ഇസ്ല‌ാമിക് ഓർഗനൈസേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കാനും സ്ത്രീ സൗഹൃദ സമുഹനിർമിതി സാധ്യമാക്കാനും സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളുടെ സൗഹൃദ കൂട്ടായ്മകൾക്ക് സാധിക്കേണ്ടതുണ്ടെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് കെ. ഷിഫാന പറഞ്ഞു. പരിപാടിയിൽ, ഷിദ ജഗത്, ജിൽസി ജയരാജ്, എം.കെ. സുഹൈല, സോഫിയ ബിന്ദ്, ചന്ദ്രിക കൊയിലാണ്ടി, ഡോ. ഹെന്ന, ഡോ. അമൽ, നസീഹ കള്ളിയത്, മുസ്‌ഫിറ, തസ്‌നി നുറ, നൂർജഹാൻ, അസ്ത, ജിദ മനൽ, പി.പി. നാജിയ, ഫഹ്‌മി ഫറിയാൽ, അഫ്ര ശിഹാബ്, മുബഷിറ തുടങ്ങിയവർ സംസാരിച്ചു.

പീപ്പിൾസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്‌തു.

വിദ്യാർഥികളുടെ പഠന ചെലവുകൾ വളരെ അധികം വർധിച്ചുവരുന്ന ഈ കാലത്ത് കൂടുതൽ സ്കോളർഷിപ്പ് സംവിധാനങ്ങൾ ഉണ്ടാകണമെന്നും പൊതുസമൂഹം അവയെ പിന്തുണക്കണമെന്നും ബൈത്തുസ്സകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ബൈത്തുസ്സകാത് കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്കോളർഷിപ്പ് ലഭിച്ച് പഠിക്കുന്ന വിദ്യാർഥികൾ പഠന ശേഷം സാമൂഹിക പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പുതുതലമുറയെ ഏറ്റെടുക്കാനുള്ള ബാധ്യതയും നിർവഹിക്കണമെന്നും അദ്ധേഹം പറഞ്ഞു. കോഴിക്കോട് സ്പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. ഐ.ഇ.സി.ഐ ഡയറക്ടർ ഡോ. ബദീഉസ്സമാൻ മുഖ്യ പ്രഭാഷണം നടത്തി.